Pages

നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി

Wednesday, December 25, 2013


മലയാള സിനിമക്ക് എന്നും ഒരു രാഷ്ട്രീയമുണ്ടായിരുന്നു .എന്നാല്‍ ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’എന്ന റോഡ്‌ മൂവി അതില്‍ നിന്നും മാറി നില്ക്കു ന്നു .കലുഷിത ഇന്ത്യന്‍ രാഷ്ട്രീയം വരച്ചുകാട്ടുന്നതില്‍ ഇതു വരെയുള്ള എല്ലാ സിനിമകളേക്കാള്‍ മികച്ചു നില്ക്കു ന്നു ഈ സിനിമ .സുന്ദരമായ കാഴ്ച്ചകളും മനോഹരമായ സംഗീതവും അതിനൊത്ത ഒരു തിരക്കഥയും(BRILLIANT SCRIPT) അതു നമ്മുടെ മനസ്സില്‍ ഉറപ്പിച്ചു നിര്ത്തുന്നു . സിനിമയിലെ അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ(അഞ്ചു സുന്ദരികള്‍ ) ജീവിതത്തിലുടെ ഈ സിനിമയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളുടെ ഒരു ചെറിയ വിശകലനമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്‌.
(NB:എന്റെ് പോസ്റ്റ്‌ എന്റെ അഭിപ്രായങ്ങളാണ്….)

1.ഗൗരി.

ബംഗാളിലെ ഒരു ഗ്രാമത്തില്‍ ജനനം.
അച്ഛന്‍-ബിമല്‍ ദാ,ഗ്രാമനിവസികളെ സംഘടിപ്പിച്ച് കമ്പനികള്കെുതിരെയുള്ള സമരത്തിന്റെറ നേതാവ്
അമ്മ :മുന്പ്‌ നടന്ന ഒരു സമരത്തില്‍ കൊല്ലപെട്ടു .
ഗൗരിയിലുടെ സംവിധായകന്‍ പടത്തിന്റെ. തുടക്കത്തിലെ ക്യാമ്പസ് സീനുകള്‍ വരച്ചു വച്ച ഇടതുപക്ഷ വിരുദ്ധത തുടരുകയാണ് ചെയുന്നത്.വൈദ്യുതി എത്തിപെടാത്ത ഗ്രാമം,താന്‍ എനി നാഗലാണ്ടിലേക്ക് പോവുക്കയാണെന്ന് സുനി പറഞ്ഞപോള്‍ അത് ആ മലയ്ക്ക് അപ്പുറമാണോ എന്നു ചോദിക്കുന്ന ഗൗരിയുടെ മുഖം , പൊളിഞ്ഞു വീഴാറായ ചെറ്റക്കുടിലുകള്‍ ഈ ദൃശ്യങ്ങള്‍ എല്ലാം 34 വര്ഷംു ആ നാട് ഭരിച്ച രാഷ്ട്രിയ പാര്ട്ടി ക്ക് നേരയുള്ള സംവിധായകെന്റെ ചോദ്യചിന്നങ്ങളാണ്.

2.ഫാത്തിമ1

ഊര് – കണ്ണൂര്‍
അച്ഛന്‍ - ഒരു പ്രാദേശിക മുസ്ലിം പാര്ട്ടിാ അനുഭാവി
സ്വന്തമായി അഭിപ്രായമില്ലാത്ത മുസ്ലിം സ്ത്രീകളുടെ പ്രതിനിധി.
കാസിയെ ഇഷ്ടമാണെങ്കിലും കാസി അസിയെ കൂട്ടി വീട്ടിലേക്കു വരുമ്പോള്‍ വീട്ടുകാരുടെ മുന്പിീല്‍ സ്വന്തം ഇഷ്ടം മറച്ചു വക്കേണ്ടി വരുന്നവള്‍ ,അസി തിരിച്ചു നാട്ടിലേക്കു പോകുമ്പോള്‍ വീണ്ടും കാസിയുമായി കല്യാണത്തിന് സമ്മതിക്കുന്ന ഒരു കളിപ്പാവ. ഇതെല്ലം വ്യക്തമാക്കുന്നത് സാമ്പത്തികമായി എത്ര വികസിച്ചാലും വീട്ടിലെ പുരുഷന്മാരുടെ മാനസിക സ്തിഥി മാറുന്നത് വരെ ഈ വീടുകളിലെ സ്ത്രീകള്‍ സ്വന്തം അഭിപ്രായം ഇല്ലാത്തവരായി തുടരേണ്ടി വരും എന്നുള്ളതാണു.എങ്കിലും ചില കാര്യങ്ങള്‍ ആശ്വാസം നല്കുളന്നുണ്ട് .എത്തീം കുട്ടിയുമായി കല്യാണം കഴിക്കുന്നത്‌ പുണ്യം അല്ലെ ,2 ദിവസം കൊണ്ടു നികാഹിനു തയ്യാരയിക്കോ എന്നൊക്കെ പറയുന്ന ആ പ്രാദേശിക പാര്ട്ടി് ട്രഷറര്‍ തട്ടത്തിന്‍ മറയത്തിലെ കണ്ണൂരിലെ തന്നെ J D F കാരന്റെ വീട്ടില്‍ നിന്നു ഒരുപാടു മാറിയിട്ടുണ്ട് .വീട്ടിലെ മാറ്റങ്ങള്‍ സമൂഹത്തില്‍ എത്തിയിട്ടില്ല എന്നു തന്നെയാണ് ആ വീട്ടില്‍ ടി വി കണ്ടുകൊണ്ടിരിക്കുന്ന പാര്ട്ടി അനുഭാവികളെ കാണിച്ചു കൊണ്ടു സിനിമ ആത്യന്ധികമായി പറഞ്ഞുനിര്തുന്നത്.

3. ഫാത്തിമ2

ജനനം ആസാമില്‍
ബോഡോ വംശജരുടെ ആസാം കലാപത്തിന്റെ ഇര.തരുണ്‍ ഗൊഗോയ് ,മന്മോസഹന്‍ സിംഗ് എന്നിവരെ പോയിട്ടു Politics, Religion എന്നിവയുടെ സ്പെല്ലിംഗ് പോലും അറിയാത്ത പ്രായത്തില്‍ ,മത-രാഷ്ട്രീയ വോട്ട് ബാങ്കിന്റെ ഇര ആകേണ്ടി വന്നവള്‍ .കേവലം ഒരു പെണ്ണിന് വേണ്ടി തീര്കെന്ടതല്ല തന്റെേ ജീവിതം എന്ന തിരിച്ചറിവ് നായക കഥാപാത്രമായ കാസി ിക്ക് ഉണ്ടാകുന്നതില്‍ ഫാത്തിമക്ക് വലിയ പങ്കു ഉണ്ട് .
നാട്ടിലെയും ആസാമിലെയും കഥാപാത്രത്തിന്റെ പേര് ഫാത്തിമ ആയത് യാദ്ര്ശ്ചികമല്ല ഇന്ത്യയില്‍ ഇനിയും ഒരുപാടു ഫാത്തിമമാരുണ്ട് ഉണ്ട് എന്ന തിരിച്ചറിവാണ് സംവിധായകന്‍ പറഞ്ഞു വെക്കുന്നത്.കണ്ണൂരായാലും ആസാമായാലും തകരുന്നത് ഫാത്തിമാമാരുടെ അവകാശങ്ങളാണ് ...വില്ലന്മാടര്‍ മാറി മാറി വരുന്നു എന്നു മാത്രം

4. ഇഷിത

ഒറീസ്സയിലെ പുരി എന്ന ഗ്രാമത്തില്‍ ബീച്ചിലെ സര്ഫര്‍ .തന്നെ ബാധിക്കാത്ത രാഷ്ട്രവും രാഷ്ട്രീയവുമായി യാതൊരു ബന്ധ്വുമില്ലാത്തവള്‍ ,ജീവിതത്തില്‍ സന്തോഷിക്കുക എന്നൊരു അര്ഥംത മാത്രം ഉള്ള ആധുനിക യുവത്വത്തിന്റെ പ്രതിനിധി .

5.അസ്സി

അസ്സിയുടെ അച്ഛന്‍ പട്ടാളത്തിലായിരുന്നു നാഗലാന്ടില്‍ സിവിലിയന്സ്സ മായുള്ള (തീവ്രവാദികളുമായുള്ള ??)വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.നാഗാലാണ്ട് പോരാളികള്‍ ഇപ്പോഴും അവളുടെ കുടുംബത്തെ ഇപ്പോഴും വേട്ടയാടുന്നു .ഇപ്പോള്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു .ബന്ധുക്കളായിനാട്ടില്‍ അമ്മ മാത്രം .നാഗാപോരാളികളെ പരോക്ഷമായെങ്കിലും വില്ലന്‍ പക്ഷത് നിര്ത്തുംന്ന ഈ സിനിമ അവിടെ ഷൂട്ട്‌ ചെയ്യാന്‍ നാഗാ ഗവണ്മെന്റ് അനുവാദം കിട്ടാനുള്ള ഒരു സിനിമാ ബുദ്ധി ആണെന്ന് സംശയികേണ്ടിയിരിക്കുന്നു.തീവ്ര വാദിയുടെ മകളില്‍ നിന്നു പട്ടാളക്കാരന്റെ മകളിലോട്ടുള്ള തിരക്കഥാ തിരുത്ത് ,താന്‍ നേപ്പളിയെന്നു വിളിച് പരിഹസിക്കപ്പെടാരുണ്ട് എന്ന അസ്സിയുടെ പരാമര്ശംച വര്ധികപ്പികുന്നു .അല്ലെങ്കില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്പ്പികച്ച പട്ടാളകാരന്റെ മകളെ നേപ്പാളിയെന്നു വിളിക്കുന്ന ആ സീന്‍ സിനിമയില്‍ നിന്നു ഒഴിവാക്കാമായിരുന്നു .

(NB:എന്റെന പോസ്റ്റ്‌ എന്റൊ അഭിപ്രായങ്ങളാണ്….)

No comments :

Post a Comment

 

Most Reading