Pages

നീ അറിയാൻ

Monday, October 27, 2014

നീ അറിയാൻ എന്തേ ഇനിയും ഉറങ്ങിില്ലോമലേ,
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?
ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ
വരച്ചിട്ട നിൻ മുഖം ഓർത്തിരിക്കുന്നു ഞാൻ .

 എഴുതി കഴിയാത്ത കവിതയായ് എന്നുമാ-
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ
ആഴങ്ങൾ പറയുവാൻ .

നിൻ കനവാകുവാൻ ..  നിനവാകുവാൻ..
നിൻ കനവാകുവാൻ നിനവാകുവാൻ
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ
ആശിച്ച് മോഹിച്ചു കാത്തിരിക്കുന്നു ഞാൻ.

മറ്റൊരു ജീവന്‍റെ നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?

ജീവനായ് നീ .. പ്രണയമായ് നീ....
 ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
 ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...

പ്രണയാർദ്രമായ ഹൃദയം

Thursday, August 28, 2014

എങ്ങു നിന്നോ ഒരിക്കൽ അവൾ എൻറെ അരികിലീക്കെത്തി. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ സുന്ദരിയായിരുന്നു അവൾ. പെട്ടെന്നൊരിക്കൽ എൻറെ അരികിലെക്കെത്തിയവൾ, വളരെ പെട്ടെന്നു തന്നെ എന്നോടു അടുത്തവൾ. അവളുടെ നോട്ടത്തിലും സംസാരത്തിലും ഒക്കെ എവിടെയൊക്കെയോ അവൾക്ക് എന്നോട് ഇഷ്ട്ടം ആണെന്ന് തോന്നി, അതു കൊണ്ട് തന്നെ ഞാൻ എപ്പോളും അവളോട്‌ കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു. അങ്ങനെ അവൾ എന്റെത് മാത്രം ആണ് എന്ന് തോന്നിയ നാളുകൾ കടന്നുപോയ്‌.  ഒരുനാൾ അവൾ എന്നെ വിളിച്ചു.
അവൾ - ഹലോ ചേട്ടാ..
ഞാൻ - ഹായ്, എന്നാ ഉണ്ട് വിശേഷംസ്..!
അവൾ - നത്തിംഗ്, ആസ് ആൾവെയ്സ്.. ഇങ്ങനെ പോണു..
ഞാൻ - ഹും കൊള്ളാല്ലോ..
അവൾ - ചേട്ടാ, ഞാനും ഫ്രണ്ട്സും കൂടി ഒരു ട്രീറ്റ്‌ പ്ലാൻ ചെയ്യുന്നുണ്ട് വരുമോ?
ഞാൻ - അയ്യോ.. എനിക്ക് ഒരുപാട് വലിയ സൗഹൃദങ്ങളും, ട്രീറ്റും ഒന്നും പരിചയമില്ല..
അവൾ - അതെന്താ ചേട്ടനു ഫ്രണ്ട്സ് ആരും ഇല്ലേ..?
ഞാൻ - ഉണ്ട്.. വളരെ ചെറിയ ഒരു ലോകം എന്റെ നാട്ടിൽ ഉണ്ട്. ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേരുന്ന ഒരു ലോകം...
അവൾ - ഇതെന്താ ചുമ്മാ എന്നെ കളിയാക്കുകയാണോ ?
ഞാൻ - അല്ല..
അവൾ - ചേട്ടനു ഫ്രണ്ട്സ് ഇല്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..
ഞാൻ - ആഹ്..
അവൾ - എന്തായാലും ചേട്ടൻ വരണം...
ഞാൻ - ഓക്കേ.. വരാം.. പക്ഷെ നീ എനിക്കൊരു വാക്ക് തരണം. ഒരു സായാഹ്നം നീ എനിക്കായ് മാറ്റി വെക്കും എന്ന്.
അവൾ - ങേ..? അതെന്തിനാ ?
ഞാൻ - ഒന്നുമില്ല വെറുതെ സംസാരിച്ചിരിക്കാൻ ഒരു മോഹം..
അവൾ - ഹും.. ശെരി.. പ്രോമിസ്‌.. ഞാൻ ഒരിക്കൽ വരാം..

എന്റെ മോഹങ്ങൾ ഒക്കെ പൂവണിയാൻ പോകുന്ന പോലെ എനിക്ക് തോന്നി.. ആദ്യമായ് ഇഷ്ട്ടപെട്ട പെണ്ണ്, എന്റേത് മാത്രമാണ് എന്ന് തോന്നിയ പെണ്ണ്‍... ഞാൻ അവളെക്കുറിച്ച് ഓർത്തു കൊണ്ടേ ഇരുന്നു.. അവള്ക്കായ്‌ ഞാൻ ഒരു കുഞ്ഞ് സമ്മാനം വാങ്ങി കയ്യിൽ സൂക്ഷിച്ചു. അവൾ എനിക്കായ് തരുന്ന ആ സായാഹ്നത്തിൽ എനിക്കവളോടുള്ള ഇഷ്ട്ടം തുറന്നു പറയുമ്പോൾ കൊടുക്കാനായ്‌ ഞാനത് സൂക്ഷിച്ചു വെച്ചു..
അവളെ കുറിച്ചുള്ള ഒർമകളുമായ് ഞാൻ ദിവസങ്ങൾ തള്ളി നീക്കികൊണ്ടിരുന്നു. ഒരു ദിവസം ഞാൻ അറിഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണെന്ന്..

ഉള്ളിൽ എവിടെയോ ഒരു നീറ്റൽ തോന്നി.. പക്ഷെ എന്നിട്ടും ഞാൻ അവൾക്കായ്‌ കാത്തിരുന്നു, നഷ്ട്ടപ്പെടും എന്ന് ഉറപ്പായിട്ടും പിന്നെയും ശ്രെമിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം അവൾ എനിക്ക് തന്ന വാക്ക് പാലിച്ചു. ഞങ്ങൾ രണ്ടാളും മാത്രമുള്ള ഒരു  സായാഹ്നത്തിൽ ഞങ്ങൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു. ഉള്ളിൽ അപ്പോളും അവളോടുള്ള സ്നേഹം അലതല്ലി കൊണ്ടേ ഇരുന്നു. സംസാരത്തിനിടയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണ് പക്ഷെ അയാൾക്ക് ഇഷ്ട്ടം ആണോ എന്ന അറിയില്ല എന്ന്. ഉള്ളിൽ തോന്നിയ വിഷമം ഞാൻ ഉള്ളിൽ തന്നെ ഒതുക്കി. പരസ്പരം പിരിയുമ്പോൾ അവൾ എന്നോട് ചോതിച്ചു ചേട്ടന് എന്റെ നല്ല ഒരു ഫ്രണ്ട് ആയി ഇരിക്കാൻ പറ്റുവോ എന്ന്.. അവള്ക്ക് ഇതുവരെ അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുദം ആണ് തോന്നിയത്. ഞാൻ പറഞ്ഞു തീർച്ചയായും ഞാൻ എന്നും നിന്റെ നല്ല ഒരു സുഹൃത്ത് ആയിരിക്കും.

അവൾ എന്റെ അരികിൽ നിന്ന് പോയപ്പോൾ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. ഇത് വരെ ഇല്ലാത്ത എന്തോ ഒരു ശൂന്യത.. പിന്നെ ഞാൻ അവള്ക്കായ്‌ വാങ്ങിയ സമ്മാനത്തിലേക്കു നോക്കി, മനസ്സിൽ പറഞ്ഞു എന്റെ നഷ്ട്ട പ്രണയം..

അന്നെനിക്ക് ഒരു ബാല്യമുണ്ടായിരുന്നു

Thursday, April 24, 2014

അന്നെനിക്ക് ഒരു ബാല്യമുണ്ടായിരുന്നു
  • ട്രൌസറിൽ ബട്ടണില്ലാത്ത
  • ചെളിവെള്ളത്തിൽ കീടാണുവില്ലാത്ത
  • ഐസും സോഡയും രോഗം പരത്താത്ത
  • വളർച്ചക്ക് പൊടി കലക്കി തരാത്ത
  • തല്ലും പിച്ചും വഴക്കും പീഡനമാവാത്ത
  • മുതിർന്നവർക്ക് കസേര ഒഴിഞ്ഞു നൽകിയ
  • ചെറിയ വായിൽ വലുത് പറയാത്ത
  • കാത്സ്യം കാർബേഡ് മാങ്ങ തിന്നാത്ത
  • പുട്ട് തിന്നാൻ തലേന്ന് മില്ലിൽ പോയ
  • ചോറിനായ് പറമ്പിലെ ഇലമുറിച്ച
  • ഇൻജക്ഷൻ ഭയന്ന് അലമുറയിട്ട
  • ക്ലാസ്സിലെ സുന്ദരിയായ പെണ്‍കുട്ടിയെ ഭാവി വിധുവായി സ്വപ്നം കണ്ട ഒരു കിടിലൻ  ബാല്യം.

ചന്ദ്രോത്സവം

Monday, April 21, 2014

തവളകണ്ണി എന്ന ഇരട്ടപേര്‌ ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവള്‍ ­ ­..
ഒരിക്കല്‍ ഞാനും ആ പേര് വിളിച്ചപ്പോള്‍. ­ .. അവള്‍ തെറി വിളിച്ചില്ല... പകരം കണ്ണ് നിറച്ചു... ;
..
ആ അവള്‍
ആദ്യമായി മുഴുപവാട ഉടുത്ത നാള്‍ ഓടി കിതച്ചു എന്‍റെ മുൻപിൽ വന്നു നിന്ന്.. എനിക്ക് ചേര്ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍...
..
ഞാന്‍ പരീക്ഷകളില്‍ ജയിക്കുമ്പോള്‍ കാണുന്ന കല്‍വിളക്കില്‍ എല്ലാം തിരി തെളിച്ചവള്‍...
..
കഥകളി കാണാന്‍ പോയിട്ട്, കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ ­ ­ കൂടെയുണ്ടായിരുന ­ ­്ന കൂട്ടുകാരി....
..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലുടെ ­ ­ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍.....
..
അവളാണ് മക്കളെ മറ്റൊരുത്തന്റെ നിഴലായി പോകുന്നത്....

 

AAP ക്ക് വോട്ട് ചെയത് വിജയിപ്പിക്ക്കുക

Wednesday, April 9, 2014

ഒരികല് മോഷ്ട്ടിക്കാന്ശ്രമിക്കുന്നതിനിടെ പിടിക്കപെട്ട ഒരു കള്ളന് രാജാവിന്റെ മുന്പില് ഹാജരാക്കപെട്ടു.രാജാവ്‌ കള്ളന്റെ മുന്പില് രണ്ട് ശിക്ഷകള് വച്ചു....,ഒന്നെങ്കില് കള്ളന് നൂറ് സവോള അവിടെഇരുന്ന് കഴിക്കണം,അതല്ലെങ്കില് നൂറ് അടി വാങ്ങണം. എന്നാല് ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിര്ത്തുകയാണെങ്കില് ശിക്ഷ ആദ്യം മുതല് വീണ്ടും അനുഭവിക്കണം.അതായിരുന്നു വ്യവസ്ഥ.സവോള കഴിക്കുന്നതാണ് കൂടുതല് എളുപ്പം എന്ന് തോന്നിയ കള്ളന് സവോള കഴിക്കാന് തുടങ്ങി.എന്നാല് കുറച്ച് സവോളകള് കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കള്ളന് സഹികെട്ടു.ഇതിനേക്കാള് എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കള്ളന് അടി മതി എന്ന് രാജാവിനോട്‌ പറഞ്ഞു.അങ്ങനെ ഭടന്മാര് അടി തുടങ്ങി.കുറച്ച്അടികള് കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കള്ളന് സവോളയുടെ നീറല് ഒക്കെ മറന്നു.കള്ളന് രാജാവിനോട് കേണു,"എനിക്ക് അടി വേണ്ടായേ,ഞാന് സവോള തന്നെ തിന്നോളാം" .അങ്ങനെ കള്ളന് വീണ്ടും ആദ്യം മുതല് സവോള തിന്നാന് തുടങ്ങി....,കുറേ സവോളകഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാന് പറ്റാതായപ്പോള്കള്ളന് തോന്നിഅടി തന്നെയാണ് കൂടുതല് നല്ലതെന്ന്...ഈ കള്ളന് ഒരു മണ്ടനാണെന്ന് നിങ്ങള്ക്ക് തോനുന്നുണ്ടോ...??എങ്കില് അറിയുക,ഈ കള്ളന് ഒരു പ്രതീകമാണ്.ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....അഞ്ചു വര്ഷം കോണ്ഗ്രസ്‌ ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും ബി.ജെ.പി ആയിരുന്നു കുറച്ചൂടെ ബേധം എന്ന്.അങ്ങനെ നമ്മള് ബി.ജെ.പിക്ക് വോട്ട് കൊടുക്കും.ബി .ജെ.പി ഭരിച്ച് അഴിമതികൊണ്ടും വര്ഗീയതകൊണ്ടുംമടുക്കുമ്പോള് നമ്മുക്ക് തോന്നും കോണ്ഗ്രസ്‌ തന്നെയായിരുന്നുഇതിനേക്കാള് നല്ലതെന്ന്....നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....എന്നാല് ആ കള്ളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്ക്ക് നമ്മളോട് തോനുന്നുണ്ടാവുക....,'
മാറ്റി മാറ്റി വോട്ട് കൊടുത്ത് നമ്മുടെ രാജ്യത്തിന്റെ സ്രോതസ് കട്ടുമുടിക്കാന് രണ്ട് കൂട്ടര്ക്കും അവസരം ഒരുപോലെ പങ്കുവെച്ച് കൊടുക്കുന്ന കഴുതകള്'....,ഇതിനൊരു അവസാനം വേണ്ടേ സുഹൃത്തുക്കളെ??
തീര്ച്ചയായുംവേണം...,
ഇത്തവണ നിങ്ങളുടെ വോട്ടും മാറ്റത്തിനുള്ളതാവട്ടെ.. AAP ക്ക്
വോട്ട് ചെയത് വിജയിപ്പിക്ക്കുക

സമൂഹത്തിന്റെ ക്രൂരതയും അമ്മയുടെ സ്നേഹവും

Thursday, April 3, 2014

ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു അരുണ്‍ ജനിച്ചത്. അവനു സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ആകെ ഉണ്ടായിരുന്നത് അവന്റെ അമ്മ മാത്രം ആയിരുന്നു. അവന്റെ അച്ഛനെ കണ്ട ഓർമ അവനില്ല കാരെണം അവനു തിരിച്ചറിവാകുന്നതിനു മുൻപ് തന്നെ അവന്റെ അച്ഛൻ അമ്മയോടും അവനോടും യാത്ര പറഞ്ഞു നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയിരുന്നു.

വളരെ കഷ്ട്ടപ്പാട് നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എല്ലാ കുട്ടികളും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവനും സ്കൂളിൽ പോകണം എന്നാ ആഗ്രഹം അവൻ അമ്മയോട് പറഞ്ഞു. ബുദ്ധിമുട്ടകൽക്കിടയിലും അവന്റെ ആഗ്രഹം നടത്തി കൊടുക്കാതിരിക്കാൻ ആ അമ്മക്കാകില്ലായിരുന്നു. അങ്ങനെ അവനും സ്കൂളിൽ പോയി തുടങ്ങി. അവന്റെ അമ്മയുടെ ആഗ്രഹം പോലെ തന്നെ അവൻ നന്നായി പഠിച്ചു കൂടാതെ സമൂഹത്തിലും സ്കൂളിലും നല്ല കുട്ടി എന്ന പേര് അവൻ സമ്പാദിച്ചിരുന്നു. ഇത് അവന്റെ അമ്മക്ക് വളരെ അധികം സന്തോഷം നൽകുകയും ചെയ്തു.

അവന്റെ സ്കൂൾ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ അവൻ മദ്യത്തിന്റെയും ലഹരിയുടെയും അടിമയായി മാറി കൊണ്ടിരുന്നു ക്രമേണ ഒരു സാമൂഹിക ദ്രോഹി ആകുക തന്നെ ചെയ്തു. അതിനു ശേഷം ലഹരി ഉപയോഗത്തിൽ മാത്രമായ് അവന്റെ ശ്രദ്ധ. അമ്മയെ കുറിച്ചും അവരുടെ സ്വപ്നങ്ങളും എല്ലാം അവൻ മറന്നു പതുക്കെ പതുക്കെ നല്ല കുട്ടി എന്നാ അവന്റെ പേര് ഇല്ലാതായി കൊണ്ടിരുന്നു.

അവന്റെ അമ്മ ഇതൊക്കെ അറിയാൻ ഒത്തിരി വയ്കിയിരുന്നു, ഇതറിഞ്ഞ ആ അമ്മയുടെ നെഞ്ച് തകര്ന്നു പോയ്‌.
 ഞാൻ നെഞ്ചോടു ചേർത്ത് വളര്ത്തിയ എന്റെ മകൻ എങ്ങനെ ഈ അവസ്ഥയിൽ  ആയി ?

വളരെ കഷ്ട്ടപെട്ടും ഒത്തിരി സ്നേഹം നല്കിയും ആ അമ്മ അവനെ പതിയെ പതിയെ ലഹരിയുടെ ലോകത്ത് നിന്നും നന്മയുടെ ലോകത്തേക്ക് കയ്പിടിച്ചു നടത്തി.

കുറച്ചു നാളുകൾക്കു ശേഷം അവനു ഒരു വയറു വേദന ഉണ്ടാകുകയുണ്ടായും അത് ചികിത്സിക്കാനായി ഒരു ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അവിടെ വെച്ചാണ്‌ ആ അമ്മ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. അമിതമായ ലഹരി ഉപയോഗം കാരെണം മകന്റെ വൃക്ക തകരാറിൽ ആയി എന്ന് . വളരെ വൈകിപോയി എന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ആ അമ്മയുടെ മനസ്സ് തകർന്നു പോയി. പിന്നീടുള്ള ദിവസങ്ങളിൽ  അമ്മ അവനു വേണ്ടി ധാരാളം നേർച്ചകളും പ്രാർത്ഥനകളും നടത്തി. പക്ഷെ അവക്കൊന്നും അവനെ മരണത്തിൽ നിന്നും രക്ഷിക്കാനായില്ല.. എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഈ ലോകത്ത് നിന്നും യാത്രയായി. അരുണ്‍ ഇനി ഒരു ഓര്മ മാത്രം ആകുന്നു എന്നത് ആ അമ്മക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.
അവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ അറിയാതെ എന്റെ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ, അറിയാതെ മനസ്സിൽ ചോതിച്ചു "ദൈവം ഇത്ര ക്രൂരനാണോ ?"
സ്വന്തം ജീവൻ പോയത് കൊണ്ടാകാം ആ അമ്മ അധികകാലം ജീവിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങള്ക്ക് ശേഷം ആ അമ്മയും ഈ ലോകത്തോട്‌ വിട പറഞ്ഞു..
 

Most Reading